Wednesday, December 10, 2014

ഡിസംബര്‍ 11: യുണിസെഫ് സ്ഥാപക ദിനം

ഡിസംബര്‍ 11: യുണിസെഫ് സ്ഥാപക ദിനം

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മറ്റ് അശരണര്‍ക്കുമായി ലോകമെങ്ങും പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യുണിസെഫ് (UNICEF).രണ്ടാം ലോക മഹായുദ്ധത്തിന്‍റെ കെടുതികള്‍ അനുഭവിച്ച രാജ്യത്തിലെ കുട്ടികള്‍ക്ക് ഭക്ഷണവും, അടിസ്ഥാന സൗകര്യങ്ങളും നല്‍കുകയെന്ന ലക്ഷ്യത്തോടെ 1946 ഡിസംബര്‍ 11നാണ് യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലിക്കു കീഴില്‍ യുണൈറ്റഡ് നാഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്(UNICEF) നിലവില്‍ വരുന്നത്.

നൂറ്റിതൊണ്ണൂറിലേറെ രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്നതാണ് യുണിസെഫിന്‍റെ പ്രവര്‍ത്തന മേഖല. ഇരുനൂറിലധികം രാജ്യങ്ങളില്‍ ഓഫീസുകളുള്ള യുണിസെഫിന്‍റെ എല്ലാ ഓഫീസ് പ്രവര്‍ത്തനങ്ങളെയും ഏകോപിപ്പിക്കുന്നത് ന്യൂയോര്‍ക്കിലെ കേന്ദ്ര ഓഫീസാണ്. ദരിദ്ര രാജ്യങ്ങളില്‍ ഉള്‍പ്പെടെ വാക്സിനുകള്‍, മരുന്നുകള്‍, പോഷകാഹാരങ്ങള്‍, വിദ്യാഭ്യാസ സഹായങ്ങള്‍ എന്നിവ യുണിസെഫ് വിതരണം ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഉള്‍പ്പെടെ യുണിസെഫ് കുട്ടികളുടെയും, യുവാക്കളുടെയും അവകാശ സംരക്ഷണത്തിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. കേരളത്തില്‍ ബാലവിവാഹങ്ങള്‍ കൂടിവരുന്നതായി പഠനത്തില്‍ യുണിസെഫ് കണ്ടെത്തിയിരുന്നു. ശുദ്ധജലം ഉറപ്പ് വരുത്താനുള്ള പദ്ധതിയും യുണിസെഫുമായി ചേര്‍ന്ന് സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്. ഏതൊരു സാഹചര്യത്തിലും കുട്ടികള്‍ക്ക് വിദ്യാഭ്യാസം എന്നതാണ് യുണിസെഫ് ലക്ഷ്യം.

സ്വകാര്യ മേഖലയില്‍ നിന്നാണ് സംഘടനയുടെ ഫണ്ട് ശേഖരണം പ്രധാനമായും നടക്കുന്നത്. 36 അംഗ എക്സിക്യുട്ടിവ് ബോര്‍ഡും യുണിസെഫിനുണ്ട്. കുട്ടികളുടെ ജീവിതം ദുഷ്കരമാക്കുന്ന രോഗങ്ങള്‍ക്കും, പട്ടിണിക്കുമെതിരെ അവിശ്രമം പ്രവര്‍ത്തിക്കുകയാണ് സംഘടന.മഹത്തായ ലക്ഷ്യത്തോടെ രൂപീകൃതമായി 68 വര്‍ഷം പിന്നിടുമ്പോള്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്ന് സേവന വഴിയില്‍ നീങ്ങുകയാണ് യുണിസെഫ്.

ഡിസംബർ 10 - ലോക മനുഷ്യാവകാശ ദിനം

ലോക മനുഷ്യാവകാശ ദിനം
“ഡിസംബർ 10 മനുഷ്യാവകാശ ദിനം”
“എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. പദവിയിലും അവകാശത്തിലും തുല്യത പുലർത്തുകയും ചെയ്യുന്നു. അവർ ബുദ്ധിയും മനസ്സാക്ഷിയും കൊണ്ട്‌ അനുഗ്രഹീതരും പരസ്പര സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്‌” മനുഷ്യചരിത്രത്തിലെ
എന്താണ്‌ മനുഷ്യാവകാശം
മനുഷ്യാവകാശങ്ങൾക്ക്‌ വളരെ ലളിതമായ ഒരു നിർവ്വചനമുണ്ട്‌. മനുഷ്യന്‌ അന്തസ്സായി ജീവിക്കാനാവശ്യമായ അവകാശങ്ങളാണ്‌ മനുഷ്യാവകാശങ്ങൾ. വേറെ രീതിയിൽ പറഞ്ഞാൽ എല്ലാ മനുഷ്യരുടെയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന ആവശ്യങ്ങളും സ്വാതന്ത്ര്യങ്ങളുമാണ്‌ മനുഷ്യാവകാശം എന്നറിയപ്പെടുന്നത്‌. മനുഷ്യാവകാശങ്ങളായി പൊതുവെ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതയ്ക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ട്രീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. സാമൂഹ്യനീതി നിഷേധിക്കുമ്പോഴും, ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.
മനുഷ്യാവകാശ ഉത്ഭവവും വളർച്ചയും
മനുഷ്യാവകാശവും അതിനെപ്പറ്റിയുള്ള ചിന്തകളും പരിഷ്കൃതസമൂഹത്തിന്റെ സൃഷ്ടിയാണ്‌. പ്രാകൃത മനുഷ്യന്‌ അത്തരം ചിന്തകൾ അന്യമായിരുന്നു. അവൻ സർവതന്ത്ര സ്വതന്ത്രനായി ജീവിച്ചെങ്കിലും നാം അതിനെ പ്രാകൃതമെന്നും അപരിഷ്കൃതമെന്നും വിശേഷിപ്പിച്ചു. അറിവും സംസ്കാരവും വർദ്ധിച്ചതോടെ സമൂഹജീവിയായി മാറിയ മനുഷ്യന്റെ അനിവാര്യ സൃഷ്ടിയാണ്‌ മനുഷ്യാവകാശങ്ങൾ. അക്കാരണത്താൽ തന്നെ മനുഷ്യാവകാശങ്ങൾ എന്ന പദം ആധുനിക മനുഷ്യന്റെ സംഭാവനയാണെന്ന്‌ പറയാം. സമൂഹത്തിൽ നടമാടിയിരുന്ന അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ ആദ്യമായി പ്രതികരിക്കാൻ തുടങ്ങിയതും ആധുനിക മനുഷ്യർ തന്നെ.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം നിലവിൽ വന്ന ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തോടെയാണ്‌ മനുഷ്യാവകാശങ്ങൾ എന്ന ആശയം പ്രചാരത്തിൽ വ
പൗരാവകാശ നിഷേധങ്ങളിൽ പൊറുതിമുട്ടിയ ഇംഗ്ലീഷ്‌ ജനത 1688-ലെ മഹത്തായ വിപ്ലവത്തിലൂടെ  ചോര ചൊരിയാതെ ജനാധിപത്യഭരണ ക്രമത്തിനും നിയമവാഴ്ചയ്ക്കും വഴിയൊരുക്കി. 1776-ലെ അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം മനുഷ്യാവകാശ ചരിത്ത്രിലെ മറ്റൊരു നാഴികകല്ലാണ്‌. സ്വാതന്ത്ര്യവും ആഹ്ലാദകരമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള മനുഷ്യന്റെ ജന്മാവകാശവും ജനങ്ങളുടെ ഇംഗിതത്തിന്‌ യോജിച്ച രാഷ്ട്രീയ അധികാരവും ജനാധിപത്യത്തിന്റെ ഭാഗമായി. മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്ന ഭരണകൂടത്തെ തകർത്തെറിയുവാനുള്ള ജനങ്ങളുടെ അവകാശം അസന്ദിഗ്ധമായി പ്രഖ്യാപിക്കപ്പെട്ടു. “സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മുദ്രാവാക്യമുയർത്തിയ ഐതിഹാസികമായ ഫ്രഞ്ചുവിപ്ലവം മനുഷ്യാവകാശ ചരിത്രത്തിൽ ഒരു നൂതന അദ്ധ്യായം എഴുതിചേർത്തു. 1789-ൽ ഫ്രാൻസിലെ ജനപ്രതിനിധിസഭ പ്രഖ്യാപിച്ച’ “മനുഷ്യന്റെ അവകാശങ്ങൾ" 1791-ൽ ഫ്രഞ്ചുഭരണഘടനയിൽ കൂട്ടിച്ചേർത്തതോടെ മനുഷ്യാവകാശങ്ങൾ മൗലികമായ നിയമമായി പരിണമിച്ചു.
വെല്ലുവിളികൾ നേരിടുന്ന
മനുഷ്യാവകാശങ്ങൾ

നീതിയ്ക്കുവേണ്ടി വാദിക്കുകയും മനുഷ്യാവകാശ ലംഘനങ്ങൾക്ക്‌ ഉരയാകുന്നവരെ സംരക്ഷിക്കുകയും ചെയ്യുന്ന മനുഷ്യാവകാശ പ്രവർത്തകർ ഇന്നു ശക്തമായ വെല്ലുവിളികളെയാണ്‌ നേരിടുന്നത്‌. ലോകം ഇന്ന്‌ നേരിടുന്ന ഏറ്റവും വലിയ മനുഷ്യാവകാശ പ്രശ്നമാണ്‌ സാമൂഹിക വിവേചനവും ഒറ്റപ്പെടുത്തലും. ഇതിന്‌ പ്രധാനമായും വിധേയരാകുന്നവരാകട്ടെ, ആദിവാസികളും കുടിയേറ്റക്കാരും, വൈകല്യമുള്ളവരും, സ്ത്രീകളും മറ്റുമാണ്‌. അവരെ സംരക്ഷിക്കേണ്ടത്‌ സമൂഹത്തിന്റെ ബാദ്ധ്യതയും ചുമതലയുമാണ്‌.
പുതുയുഗപ്പിറവിയ്ക്ക്‌ തുടക്കമിട്ട സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപത്തിലെ വാക്യങ്ങളാണിത്‌. 1948 ഡിസംബർ 10-നാണ്‌ ഐക്യരാഷ്ട്രസഭ ഈ പ്രഖ്യാപനം അംഗീകരിച്ചത്‌. ഈ വർഷം മനുഷ്യാവകാശ ദിനാചരണത്തിന്റെ 66-)0 പിറന്നാൾ ആഘോഷിക്കുകയാണ്‌. യു.എൻ.ഒ മുന്നോട്ടുവച്ച പ്രമേയം “സാമൂഹിക-സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഒത്തൊരുമയോടെ എല്ലാവരും” എന്നതാണ്‌.
ന്നത്‌. എന്നാൽ അത്‌ മാനവസംസ്കാരത്തോളം പഴക്കമുള്ളതാണ്‌. ചരിത്രത്തിലെ ആദ്യമനുഷ്യാവകാശ രേഖയായി കണക്കാക്കുന്നത്‌ 1215-ൽ ഒപ്പുവച്ച മാഗ്നാകാർട്ടയാണ്‌. ഇംഗ്ലണ്ടിലെ ജോൺ രാജാവിൽ നിന്ന്‌ ഇടപ്രഭുക്കന്മാർ സമ്മർദ്ദം പ്രയോഗിച്ച്‌ നേടുകയും പിന്നീട്‌ ഇംഗ്ലണ്ടിലെ പാർലമെന്റ്‌ അംഗീകരിക്കുകയും ചെയ്ത ‘മാഗ്നാകാർട്ട്‌’ ജനായത്ത ഭരണക്രമത്തിലേക്കുള്ള ലോകത്തിന്റെ ആദ്യചുവടുവയ്പാണ്‌
മനുഷ്യാവകാശപ്രഖ്യാപനത്തിന്റെ ആറരപാതിറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞ ഈ അവസരത്തിലും അവകാശ നിഷേധങ്ങളുടെ വ്യാപ്തി എങ്ങും വർദ്ധിച്ചുവരുന്നതായാണ്‌ കാണുന്നത്‌. അടിമത്വം, ഭീകരപ്രവർത്തനം, വിവേചനം, അന്യായമായ തടങ്കൽ, ബാലവേല, ലൈംഗികചൂഷണം, മലനീകരണം ഇങ്ങനെ അവകാശ ലംഘനങ്ങളുടെ പട്ടികയ്ക്ക്‌ അവസാനമില്ല. മനുഷ്യാവകാശം യാഥാർത്ഥ്യമാകണമെങ്കിൽ ജാതി, മത,വർഗ്ഗ,ലിംഗ,ഭാഷാ, രാഷ്ട്രീയ വിവേചനങ്ങൾ ഇല്ലായ്മചെയ്യണം. ഇത്‌ ഓരോ രാജ്യത്തിന്റെയും ഉത്തരവാദിത്വമാണ്‌.
രാജ്യത്തിനകത്തുള്ള മനുഷ്യാവകാശലംഘനങ്ങൾ പലപ്പോഴും ഗൗരവമായികാണപ്പെടുന്നില്ല. ഇന്ത്യയിൽ പലയിടങ്ങളിലും ഇപ്പോഴും സ്ത്രീകളും പെൺകുട്ടികളും രണ്ടാംതരം പൗരന്മാരായി കാണപ്പെടുന്ന അവസ്ഥയുണ്ട്‌, ആരോഗ്യം, വിദ്യാഭ്യാസം, പൗരത്വം, വൈവാഹിക അവകാശങ്ങൾ, തൊഴിൽ അവകാശങ്ങൾ, പിന്തുടർച്ചാവകാശങ്ങൾ എന്നീ കാര്യങ്ങളിൽ അവർ ഇന്നും വിവേചനം നേരിടുന്നു. സ്ത്രീശാക്തീകരണത്തിനായി മുറവിളി ഉയരുമ്പോഴും ഇത്തരം വിവേചനങ്ങൾ അവസാനിപ്പിക്കാൻ നടപടികൾ എടുക്കേണ്ടിയിരിക്കുന്നു.
ആരോഗ്യകരവും നിർമ്മലവുമായ പരിസ്ഥിതി മനുഷ്യന്റെ ജന്മാവകാശമാണ്‌. അന്തരീക്ഷം മലിനീകരിക്കപ്പെടുമ്പോൾ, ശുദ്ധവായു ലഭിക്കാനുള്ള മനുഷ്യന്റെ അവകാശമാണ്‌ നിഷേധിക്കപ്പെടുന്നത്‌. യാതൊരു മുൻകരുതലുകളും മാനദണ്ഡങ്ങളുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യുമ്പോഴും ഹനി ക്കപ്പെടുന്നത്‌ എല്ലാ മനുഷ്യർക്കും ലഭ്യമാകേണ്ട ചില അവകാശങ്ങളാണ്‌.
രോഗികളെയും വൃദ്ധജനങ്ങളെയും ഭാരമായി കാണുകയും അവരെ കഷ്ടപ്പെടുത്തുകയും ചെയ്യുന്നവർ ആ മനുഷ്യജീവികളുടെ ജീവിക്കാനുള്ള അവകാശമാണ്‌ ചോദ്യം ചെയ്യുന്നത്‌. രോഗകിടക്കയിൽ കിടന്ന അമ്മയെ പട്ടിണിക്കിട്ട്‌ ഉറുമ്പരിപ്പിച്ച മകളും, പിഞ്ചു പൈതലിനെ പട്ടിണിക്കിട്ട്‌ പുഴുവരിക്കാൻ ഇടവരുത്തിയ പിതാവിന്റെയും തുടങ്ങി എത്രയെത്ര കരളലിയിക്കുന്ന വാർത്തകൾ ഇക്കാലയളവിൽ നാം പത്രദ്വാര വായിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണല്ലോ?
മനുഷ്യാവകാശ ലംഘനങ്ങൾക്ക്‌ ഇന്ന്‌ കുട്ടികളും ഇരയാവുന്നു. 1989 നവംബർ 20 ന്‌ യു.എൻ. പൊതുസഭ കുട്ടികളുടെ അവകാശ ഉടമ്പടി അംഗീകരിച്ചെങ്കിലും രാജ്യത്തെ ശിക്ഷാനിയമത്തിലും ഭരണഘടനയിലും നിയമങ്ങൾ ഉണ്ടെങ്കിലും കുട്ടികളുടെ അവകാശങ്ങൾ അംഗീകരിക്കാനും ചൂഷണം തടയാനും പൂർണ്ണമായും സാധിച്ചിട്ടില്ല. ബാലവേല, കൗമാര പീഡനം എന്നിങ്ങനെ വ്യത്യസ്തമായ സാഹചര്യങ്ങളിൽ കുട്ടികൾ ഇന്നും പീഡനത്തിനും ചൂഷണത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ്‌. ശൈശവവിവാഹ നിരോധന നിയമം നിലനിൽക്കുമ്പോഴും യു.പി, ബീഹാർ, രാജസ്ഥാൻ, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലെ ബാലികമാരിൽ പകുതിയോളം 16 നു മുമ്പുതന്ന വിവാഹിതരാകുന്നു. കേരളത്തിൽപോലും ഈ അടുത്തകാലത്ത്‌ പുറപ്പെടുവിച്ച “മുസ്ലീം വിവാഹം രജിസ്റ്റർ ചെയ്യുന്നത്‌ സംബന്ധിച്ച” സർക്കുലർ മനുഷ്യാവകാശ വിരുദ്ധവും, ഭരണഘടനാ വിരുദ്ധവും ആണെന്നുള്ളതിൽ തർക്കമില്ല.
ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികൾക്ക്‌ മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന്‌ യു.എൻ. റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്ത്‌ ഒന്നരകോടിയിലേറെ കുട്ടികൾ കഠിനാധ്വാനത്തിലേർപ്പെടുന്നു. മൂന്ന്‌ കോടിയിലധികം കുട്ടികൾക്ക്‌ ഇന്നും വിദ്യാലയത്തിലെ പടികയറാൻ കഴിഞ്ഞിട്ടില്ല. ഇതെല്ലാം മനുഷ്യാവകാശലംഘനത്തിന്റേ വ്യക്തമായ തെളിവുകളാണ്‌.
മനുഷ്യാവകാശസംരക്ഷണം യാഥാർത്ഥ്യമാകണമെങ്കിൽ അവകാശങ്ങളെ പരസ്പരം ബഹുമാനിച്ചും കടമകളെ പരസ്പരം ഓർമ്മപ്പെടുത്തിയും സൗഹാർദ്ദത്തോടെ നാം മുന്നോട്ട്‌ പോകണം. തിന്മയെ കീഴപ്പെടുത്തികൊണ്ട്‌ നന്മയെ സ്വാംശീകരിക്കുക എന്നതായിരിക്കണം നമ്മുടെ മുഖമുദ്ര. ഓർക്കുക – ഒരാളുടെ അവകാശങ്ങൾ മറ്റുള്ളവരുടെ ചുമതലകളാണ്‌. മനുഷ്യചരിത്രത്തിലെ പുതുയുഗപ്പിറവിയ്ക്ക്‌ തുടക്കമിട്ട സാർവ്വദേശീയ മനുഷ്യാവകാശ പ്രഖ്യാപനത്തിലെ ഒന്നാം അനുഛേദം പറയുന്നതുപോലെ “എല്ലാ മനുഷ്യരും സ്വതന്ത്രരായി ജനിക്കുന്നു. പദവിയിലും അവകാശത്തിലും തുല്യത പുലർത്തുകയും ചെയ്യുന്നു. അവർ ബുദ്ധിയും മനസാക്ഷിയും കൊണ്ട്‌ അനുഗ്രഹിതരും, പരസ്പരം സാഹോദര്യം പുലർത്താൻ നിർബന്ധിതരുമാണ്‌” എന്ന സത്യം നാം തിരിച്ചറിയുക. ജയ്‌ ഹിന്ദ്‌.

ഡിസംബര്‍ 9 അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം.

ഡിസംബര്‍ 9

ഇന്ന് അന്താരാഷ്ട്ര അഴിമതി വിരുദ്ധ ദിനം.

രാജ്യത്ത് മുമ്പില്ലാത്ത വിധം അഴിമതിയെക്കുറിച്ച് ചര്‍ച് ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം അ ഴിമതി വിരുദ്ധ ദിനം ആചരിക്കുന്നത്. 2003 ഒക്‌ടോ ബര്‍ 31 ന് ഐക്യ രാഷ്ട്ര സഭയുടെ അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ അംഗീകരിച്ച ശേഷമാണ് എല്ലാ വര്‍ഷ വും ഡിസംബര്‍ ഒന്‍പതിന് അന്തരാഷ്ട്ര അഴിമതി വിരു ദ്ധദിവസമായി ആചരിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം ബംഗളൂരു ആസ്ഥാനമായ ഒരു ഏജന്‍സി നടത്തിയ സര്‍വെയില്‍ രാജ്യ ത്ത് പ്രതിവര്‍ഷം ആറ് ലക്ഷത്തി മുപ്പതി നായിരം കോടി രൂപയുടെ അഴിമതി നട ക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കണക്കു പ്രകാരം കേരളത്തില്‍ പ്രതിവര്‍ ഷം മുപ്പതിനായിരം കോടി രൂപയുടെയെ ങ്കിലും അഴിമതി നടക്കുന്നുണ്ടാകണം. ന മ്മുടെ രാജ്യത്ത് വികസന പ്രവൃത്തികള്‍ ക്കായി ചെലവഴിക്കുന്ന ഓരോ രൂപയിലും എട്ടു പൈസ മാത്രമാണ് ഉപഭോക്താവിന് ലഭിക്കുന്നത്. ഈ ദിനത്തില്‍ സംസ്ഥാനത്തെ സര്‍ ക്കാര്‍ഓഫീസുകള്‍, പൊലീസ് സ്റ്റേഷനുകള്‍, സ്‌കൂള്‍- കോളജു കള്‍ എന്നിവിടങ്ങളില്‍ അഴിമ തി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും, സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യും. നൂറു രൂപയാ യാലും, നൂറു കോടി രൂപയായാലും അഴിമതിയിലൂടെ പണം സമ്പാദിക്കുന്നത് സാമൂഹിക, ജനാ ധിപത്യ,ദേശവിരുദ്ധ പ്രവര്‍ത്തനമാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാകണം ഇന്നത്തെ അഴിമതി വിരുദ്ധ പ്രതിജ്ഞ അതിലെ ആദ്യ വാചകം ഓ ര്‍മിപ്പിക്കുന്നത് പോലെ നമ്മുടെ എല്ലാ പ്രവൃത്തികളിലും സത്യസന്ധതയും, സുതാര്യതയും കാ ത്തുസൂ ക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കാന്‍ ആഗോള അഴിമതി വിരുദ്ധദിനത്തില്‍ നമുക്ക് കഴിയട്ടെ. 

അഴിമതിവിരുദ്ധപ്രതിജ്ഞ 

 നാം നമ്മുടെ എല്ലാ പ്രവര്‍ത്തികളിലും സത്യസന്ധതയും സുതാര്യതയും കാത്തു സൂക്ഷിക്കുന്നതിന് അനവരതം പ്രയത്‌നിക്കുമെന്ന് ഇ തിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു. ജീവിതത്തിന്റെ എല്ലാ മേഖല കളിലും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് നിര്‍ബാധം പ്രവ ര്‍ത്തിക്കുമെന്നും നാം പ്രതിജ്ഞ ചെയ്യുന്നു. അഴിമ തിരഹിത പ്രവ ര്‍ത്തനം ലക്ഷ്യമാക്കി സദാ ജാഗരൂകരായി പ്രവര്‍ത്തിക്കും. സംഘ ടിത പരിശ്രമത്തിലൂടെ നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയര്‍ ത്തുകയും ചെയ്യും. നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍ത്തവ്യങ്ങള്‍ മനസാക്ഷിക്കനുസരിച്ച് നിര്‍ഭയമായും പക്ഷഭേദമില്ലാതെയും നിറ വേറ്റുമെന്ന് ഇതിനാല്‍ ദൃഢപ്രതിജ്ഞ ചെയ്യുന്നു.

Monday, December 1, 2014

അഭിനന്ദനങ്ങൾ .............

അഭിനന്ദനങ്ങൾ .............

                            തിരൂരിൽ  നടന്ന സംസ്ഥാന  ശാസ്ത്ര  മേളയിൽ   വർക്ക് എക്സ്പീരിയെൻസ് -  മുള  കൊണ്ടുള്ള  ഉൽപന്നങ്ങൾ  - വിഭാഗത്തിൽ   യു.പി  വിഭാഗത്തിൽ  മത്സരിച്ചുകൊണ്ട്   അഞ്ചാം  ക്ലാസ്സുകാരനായ    മഞ്ചു നാഥ്   B -grade  കരസ്ഥമാക്കി .ഈ  ചെറു പ്രായത്തിൽ   ഇത്രയും  കഴിവു പ്രകടിപ്പിച്ച  മഞ്ചു നാഥിനു   സ്കൂളിന്റെ  പേരിലുള്ള  അഭിനന്ദനങൾ 

DECEMBER 1-WORLD AIDS DAY


മനുഷ്യന് ഇനിയും കീഴടക്കാനാകാത്ത രോഗത്തെ കുറിച്ച് ലോകത്തെ ഓര്‍മപ്പെടുത്താന്‍ ഒരുദിനം. ഇന്ന് ലോക എയ്ഡ്സ് ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിച്ചുവരികയാണ്. എയ്ഡ്സ് രോഗത്തോടുള്ള ചെറുത്തു നില്‍പ്പിന് ശക്തി കൂട്ടാനായി 1988 ഡിസംബര്‍ ഒന്നുമുതലാണ്‌ ലോകാരോഗ്യസം ഘടന, ഐക്യരാഷ്ട്രസഭ എന്നിവയുടെ നേതൃത്വത്തില്‍ ലോക എയ്ഡ്സ് ദിനം ആചരിക്കപ്പെടുന്നത്. ”ലക്ഷ്യത്തിലേക്ക് മുന്നേറാം: പുതിയ എച്ച്.. വി അണുബാധയില്ലാത്ത, വിവേചനമില്ലാത്ത, എയ്ഡ്സ് മരണങ്ങളില്ലാത്ത ഒരു നല്ല നാളേക്കായി ” എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന സന്ദേശം.
  എച്ച്..വി (ഹ്യൂമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി വൈറസ്) ബാധിക്കുന്നതിന്റെ ഫലമായി രോഗപ്രതിരോധ ശേഷി നഷ്ടപ്പെടുകയും, തുടര്‍ന്ന് മാരക രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്ന അവസ്ഥയാണ് എയ്ഡ്സ്. 1981ല്‍ സ്വവര്‍ഗ രതിക്കാരായ ഏതാനും അമേരിക്കന്‍ യുവാക്കള്‍ക്ക് എയ്ഡ്സ് ബാധിച്ചതോടെയാണ് രോഗം ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഇതിനും മുമ്പ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ രോഗം കണ്ടുവന്നിരുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
        ലോകത്ത് എച്ച്..വി അണുബാധിതരായി 3.5 കോടി ജനങ്ങളുണ്ട്. ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്‍റെ 2011-ലെ കണക്കനുസരിച്ച്‌ ഇന്ത്യയില്‍ 20.88 ലക്ഷം എച്ച്..വി ബാധിതരുണ്ട്. കേരളത്തില്‍ എച്ച്..വി ബാധിതരായി 25,090 പേര്‍ ഉണ്ടെന്നാണ് കണക്ക്. എന്നാല്‍ എയ്ഡ്സ് മരണ നിരക്ക് കുറഞ്ഞുവരുന്നതായാണ്             കണക്കുകള്‍ സൂചിപ്പിക്കുന്നത്.
 സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി കേരളത്തില്‍ എച്ച്..വി, എയ്ഡ്സ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയാണ്.ചുവന്ന റിബണ്‍ ആണ് ലോക വ്യാപകമായി എയ്ഡ്സ് ദിനത്തിന്‍റെ പ്രതീകമായി അംഗീകരിച്ചിട്ടുള്ളത്. ബോധവല്‍ക്കരണ പരിപാടികള്‍ ഉള്‍പ്പെടെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായാണ് എയ്ഡ്സ് ദി നാചരണം സംഘടിപ്പിച്ചുവരുന്നത്.എയ്ഡ്‌സിനെക്കുറിച്ച് ബോധവാനാണ് എന്നതിന്റെ സൂചനയായിട്ടാണ് അന്നേ ദിവസം എല്ലാവരും ചുവന്ന റിബണ്‍ അണിയുന്നത്. പൂജ്യത്തിലേക്ക് എന്നതാണ് 2011 മുതല്‍ 2015 വ രെ ലോക എയ്ഡ്‌സ് ദിനാചരണവിഷയമായി തിരഞ്ഞെടുത്തിട്ടുള്ളത്. എയ്ഡ്സ് മരണങ്ങള്‍ ഇല്ലാത്ത, പുതിയ രോഗബാധിതര്‍ ഉണ്ടാവാത്ത, രോഗത്തിന്റെ പേരില്‍ വിവേചനങ്ങള്‍ ഇല്ലാത്ത ഒരു നല്ല നാളെ യാഥാര്‍ഥ്യമാക്കുക എന്നതാണ് പൂജ്യത്തിലേക്ക് എന്നതിന്റെ ലക്ഷ്യം.

അര്‍ദ്ധവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍..