Tuesday, December 8, 2015

ഡിസംബർ 10 ഇന്ന് ലോക മനുഷ്യാവകാശ ദിനം

ഡിസംബർ   10      ഇന്ന് ലോക മനുഷ്യാവകാശ ദിനം.            






 മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു. 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. 
മനുഷ്യാവകാശങ്ങള്‍ എന്താണെന്നു മാത്രമല്ല, മനുഷ്യാവകാശ ലംഘനം എന്താണെന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട്‌. ഒരു വ്യക്തിക്ക്‌ ഏതെങ്കിലും ജാതിയിലോ മതത്തിലോ ജനിച്ചുപോയി എന്ന കാരണത്താല്‍ പൗരാവകാശങ്ങള്‍ നിഷേധിക്കുക, സ്‌ത്രീയേയും പുരുഷനെയും ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ തുല്യരായി കാണാതിരിക്കുക, വര്‍ഗപരവും മതപരവുമായ വ്യത്യസ്‌തതകള്‍ പുലര്‍ത്തുന്ന വിഭാഗങ്ങള്‍ക്ക്‌ ഇതര പൗരന്മാരെ പോലെയുള്ള തുല്യപരിഗണന ലഭിക്കാതിരിക്കുക, ഒരാളെ വില്‍ക്കുകയോ അടിമയാക്കുകയോ ചെയ്യുക, നിയമാനുസൃതമല്ലാതെയും പക്ഷപാതപരമായും ശിക്ഷവിധിക്കുകയും നടപ്പാക്കുകയും ചെയ്യുക. വ്യക്തികളുടെ സ്വകാര്യജീവിതത്തിലേക്ക്‌ കടന്നുകയറുക, അഭിപ്രായസ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും നിഷേധിക്കുക, യൂണിയനില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള അവകാശം നിഷേധിക്കുക തുടങ്ങയവയൊക്കെയാണ്‌ അവകാശധ്വംസനങ്ങളായി പറഞ്ഞിട്ടുള്ളത്‌. 
ഡിസംബർ  9   : രാജ്യാന്തര അഴിമതി  വിരുദ്ധ ദിനം ,എം. പി അപ്പൻ  ചരമ ദിനം  കൈനിക്കര കുമാരപിള്ള  ചരമ ദിനം 
ഡിസംബർ  8   തോപ്പിൽ ഭാസി ചരമദിനം
മലയാള നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസം‌വിധായകനുമായിരുന്നു തോപ്പിൽ ഭാസി (1925 – 1992). യഥാർത്ഥനാമം ഭാസ്കരൻ പിള്ള. മലയാളനാടകപ്രസ്ഥാനത്തിന് മൗലിക സംഭാവന നല്കിയ നാടകകൃത്തും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും നിയമസഭാ സാമാജികനും കൂടിയായിരുന്നു. ഭാസിയുടെ "നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി" എന്ന നാടകം മലയാള നാടക ചരിത്രത്തിൽ അവിസ്മരണീയമായ ഒന്നാണ്‌.ഒന്നാം കേരളനിയമസഭയിൽ പത്തനംതിട്ട നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായാണ് ഭാസി നിയമസഭയിലെത്തിയത്.

പഠനകാലത്തു തന്നെ വിദ്യാർത്ഥി കോൺഗ്രസ്സിൽ അംഗമായിരുന്നു. വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി നിരവധി സമരങ്ങൾ നടത്തി. പഠനശേഷം കോൺഗ്രസ്സിൽ അംഗമായി, ഇതോടൊപ്പം കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ ശ്രദ്ധപതിപ്പിച്ചു. പുന്നപ്ര-വയലാർ സമരത്തോടെ കോൺഗ്രസ്സിൽ നിന്നും അകന്നു, കമ്മ്യൂണിസ്റ്റ്പാർട്ടിയിൽ അംഗമായി. ശൂരനാട് കലാപത്തിന്റെ പേരിൽ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്രസാഹിത്യഅക്കാദമി അവാർഡുകളുൾപ്പടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.
ഡിസംബർ 7    രാജ്യാന്തര  പൊതു വ്യോമയാന ദിനം


1996  ലാണ്   ഐക്യരാഷ്ട്ര സഭ  ഈ ദിവസം  രാജ്യാന്തര  പൊതു വ്യോമയാന ദിനമായി ആചരിക്കാൻ തീരുമാനം എടുത്തത് 
ഡിസംബർ  6     അംബേദ്‌കർ സ്മൃതി    ദിനം

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ  (ഏപ്രിൽ 14, 1891 — ഡിസംബർ 6, 1956). ഒരു ബുദ്ധമത നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ. മധ്യപ്രദേശിലെ മ്ഹൌ എന്ന സ്ഥലത്തെ പാവപ്പെട്ട ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും ഹിന്ദു തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് ബുദ്ധമത പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന അംബേദ്കറിനു സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കറുടെ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 94 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബെദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേദ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ഡിസംബർ 5 ലോകം ഇന്ന് മണ്ണ് ദിനമായി ആചരിക്കുന്നു

ഡിസംബർ   5   ലോക മണ്ണ്   ദിനം



ഇന്ന് ലോക മണ്ണ് ദിനം, ഭക്ഷ്യ കാര്‍ഷിക സംഘടന (FAO)യുടെ നേതൃത്വത്തിലാണ് ലോകമെമ്പാടും ഈ ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ നേതൃത്വത്തില്‍ 2002 മുതലാണ് മണ്ണ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. മണ്ണിനെ ആരോഗ്യത്തോടെ സംരക്ഷിക്കുക എന്നതാണ് ദിനാചരണത്തിന്‍റെ ലക്ഷ്യം.

ഒരു നല്ല ജീവിതത്തിന് പ്രകൃതി സംരക്ഷണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. മണ്ണ് ജീവനുള്ള ഒരു സമൂഹമാണ്. മണ്ണെന്ന ലോകത്ത് മനുഷ്യരുള്‍പ്പെടെ കോടിക്കണക്കിനു ജീവികളാണ് കാണപ്പെടുന്നത്. അമേരിക്കയിലെ വിസ്‌കോന്‌സില്‍ സര്‍വകലാശാലയിലെ ശാസ്ത്രഞ്ജര്‍ ഒരു ടീസ്പൂണ്‍ മണ്ണ് പഠനവിധേയമാക്കിയപ്പോള്‍ 500 കോടിയോളം ബാക്ടീരിയകളെയും രണ്ടു കോടിയോളം ആക്ടിനോമൈസൈറ്റിസുകളെയും പത്തു ലക്ഷത്തോളം പ്രോറ്റൊസോവകളെയും രണ്ടു ലക്ഷത്തോളം ആല്‍ഗകളെയും ഫംഗസ്സുകളെയുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ വിവേകരഹിതരായ മനുഷ്യരുടെ പ്രവൃത്തികള്‍ മണ്ണെന്ന മാതാവിന്‍റെ മാറുപിളര്‍ന്ന് സ്വയം വിപത്തുകള്‍ ഏറ്റുവാങ്ങുന്ന നിലയിലേക്കെത്തിയിരിക്കുന്നു.

പണം, ലാഭം എന്നീ ഘടകങ്ങള്‍ മാത്രം ലക്ഷ്യമാക്കുന്നവര്‍ ഭൂമിയെ പല വിധത്തില്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇത് അവന്‍റെ നിലനില്‍പ്പിനെത്തന്നെയാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്ന വസ്തുത സ്വയം തിരിച്ചറിയുന്നില്ല. ഇന്ന് പ്രപഞ്ചത്തോട് കാണിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ തുനിയാത്തതിനാലാണ് ഇന്നും നാം നിലനില്‍ക്കുന്നത്. ഒരു തുണ്ട് പ്ലാസ്റ്റിക് മണ്ണിലേക്ക് വലിച്ചെറിയുമ്പോഴോ, ഒരു തുള്ളി കീടനാശിനി മണ്ണില്‍ ഒഴിക്കുമ്പോഴോ ഒരുപിടി മണ്ണ് ഒലിച്ചു പോകുമ്പോഴോ, ഒരു കോടി ജീവനാണ് ഇല്ലാതാകുന്നതെന്ന തിരിച്ചറിവില്‍ വേണം നാം ജീവിക്കേണ്ടത്. വ്യക്തി, സമൂഹം, ഭരണകൂടം എന്നിങ്ങനെയുള്ള വേര്‍തിരിവ് അതിലുണ്ടാകരുത്. ഓരോ വിഭാഗവും അവരുടെ കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് ചെന്നെത്തുന്നു. പ്രപഞ്ചത്തില്‍ ഭൂമി, ജലം, വായു എന്നീ മൂന്ന് മണ്ഡലങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇതില്‍ ഒന്നിന്റെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടിയാല്‍ പ്രകൃതിക്ക് കാര്യമായ മാറ്റങ്ങള്‍ സംഭവിക്കും. അതിനാല്‍ അനുദിനം നാശത്തിലേക്ക് നീങ്ങുന്ന ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ടത് ഓരോ വ്യക്തിയുടെയും കടമയാണ്.


അതിനാല്‍തന്നെ എല്ലാ രാജ്യങ്ങളുടെയും ഭരണഘടനയിലും ഉടമ്പടികളിലും പ്രകൃതി സംരക്ഷണത്തെക്കുറിച്ച് കാര്യമായി വിശദീകരിക്കുന്നുണ്ട്. മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം അതില്‍ വ്യക്തമാണ്. ആധുനിക ലോകത്ത് പരിഷ്‌കാരത്തിന്റെയും വികസനത്തിന്റെയും വഴിയില്‍ പ്രകൃതി സംരക്ഷണമെന്നത് ഒരു മിത്തായി മാറി. കുഴിച്ചും മണ്ണെടുത്തും ഇഷ്ടിക ചുട്ടും മാലിന്യം നിക്ഷേപിച്ചും രൂപാന്തരം വരുത്തിയും പാറപൊട്ടിച്ചും രാസമാലിന്യം തളിച്ചും കുന്നിടിച്ചും സ്‌ഫോടനങ്ങള്‍ നടത്തിയും ലോകമെമ്പാടും ഭൂമി നേരിടുന്ന ഇത്തരം നാശങ്ങള്‍ ചെറുക്കുവാനുള്ള സമയമായി. ഭൂമിയോളം ഭൂമി ക്ഷമിച്ചു. തിരിച്ചടിച്ചു തുടങ്ങിയതിന്‍റെ ലക്ഷണങ്ങള്‍ ഭൂമി കുലുക്കമായും സുനാമിയായും കൊടുങ്കാറ്റായും കടല്‍ക്ഷോഭമായും വരള്‍ച്ചയായും, പേമാരിയായുമൊക്കെ പലയിടങ്ങളിലും കണ്ടു തുടങ്ങി. ഈ സാഹചര്യത്തിലാണ് നാം ഇന്ന് ലോകമണ്ണ് ദിനമായി ആചരിക്കപ്പെടുന്നത്.

ഭൂമിയെ ഈ നാശത്തില്‍ നിന്നും കരകയറ്റുവാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുകയെന്നതാണ് ദിനാചരണത്തിലൂടെ ഐക്യരാഷ്ട്ര സംഘടന ലക്ഷ്യമിടുന്നത്. സര്‍വ്വനാശം നേരിടുന്ന ഈ കാലഘട്ടത്തില്‍ ഭൂമി ദിനം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഒരു ദിവസത്തെ ആചരണം കൊണ്ട് എല്ലാം നേരെയാക്കാനാകില്ലെങ്കിലും നമ്മുടെ ഭൂമി നേരിടുന്ന ദുരന്തങ്ങളെക്കുറിച്ച് ഓര്‍ക്കുവാനും ഭൂമിയില്ലെങ്കില്‍ മനുഷ്യന്‍റെ ഇടം നഷ്ടപ്പടും എന്ന ചിന്ത വളര്‍ത്തുവാനും ഭൂമിയെ രക്ഷിക്കുവാനുള്ള നടപടി ആരംഭിക്കാനും കഴിഞ്ഞാല്‍ ഭൂമി ദിനം ആചരിക്കുന്നതിന് അര്‍ത്ഥമുണ്ടാകും.

Wednesday, December 2, 2015


ഡിസംബർ 4        നാവികസേന ദിനം 


ഭാരതീയ നാവിക സേനയുടെ നാല്‍പ്പത്തിമൂന്നാമത് വാര്‍ഷികാഘോഷ ദിനമാണ് ഇന്ന്. ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധ വേളയില്‍ 1971 ഡിസംബര്‍ നാലിന് കറാച്ചി തുറമുഖത്ത് ഇന്ത്യന്‍ നാവിക സേന നടത്തിയ ശക്തമായ ആക്രമണത്തിന്‍റെ ഓര്‍മ്മ പുതുക്കലാണ് നാവിക സേനാ ദിനമായി  ആചരിക്കുന്നത്

ഭാരതത്തിന്‍റെ യശസ്സ് മറ്റു വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം ഉയര്‍ത്തി നിര്‍ത്തുന്നതില്‍ ഭാരതീയ നാവിക സേനയുടെ പങ്ക് പ്രശംസാർഹമാണ്. 5000 വര്‍ഷം മുന്‍പ്, സിന്ധുനദീതട സംസ്കാരം മുതലുള്ള ഒരു പാരമ്പര്യമാണ് ഇന്ത്യന്‍ നാവിക സേനയ്ക്കുള്ളത്. ബാബിലോണിയന്‍ കാലഘട്ടത്തിലും പുരാതന ഈജിപ്തുമായും ഇന്ത്യ സമുദ്രമാർഗ്ഗം വ്യാപാരം നടത്തിയിരുന്നു എന്നതും ഇതിനു തെളിവാണ്. കൂടാതെ ലോകത്തെ ആദ്യത്തെ ടൈഡൽ തുറമുഖം ഭാരതത്തിലെ ലോഥലില്‍ ആയിരുന്നതായി ഗവേഷകരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ആധുനിക ഇന്ത്യൻ നാവികസേനയുടെ ഉത്ഭവം 1612-ൽ സൂററ്റിൽ രൂപം കൊണ്ട റോയൽ ഇന്ത്യൻ നേവിയിൽ നിന്നുമായിരുന്നു. ഇന്ത്യൻ തീരങ്ങളിലൂടെ ഈസ്റ്റ് ഇന്ത്യ കമ്പനി നടത്തിയ കപ്പൽ ഗതാഗതങ്ങളുടെ സുരക്ഷിതത്വം ലക്ഷ്യമാക്കിയായിരുന്നു അന്ന് സൂററ്റില്‍ റോയൽ ഇന്ത്യൻ നേവി രൂപപ്പെട്ടത്. പിന്നീട് 1892-ൽ റോയൽ ഇന്ത്യൻ മറൈൻ എന്ന പേരിൽ അറിയപ്പെട്ട നാവിക സേന 1934ൽ ബ്രിട്ടനിലെ റോയൽ നേവിയുടെ മാതൃകയിൽ ദി റോയൽ ഇന്ത്യൻ നേവി ആയി രൂപാന്തരപ്പെട്ടു. ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ നാവികസേന ഇന്ത്യൻ നേവി എന്ന പേര് സ്വീകരിച്ചു. എന്നാല്‍ പാക്കിസ്ഥാന്‍ വിഭജിക്കപ്പെട്ടതോടെ റോയൽ ഇന്ത്യൻ നേവിയുടെ മൂന്നിൽ ഒരുഭാഗവും പ്രധാനപ്പെട്ട പല നാവിക പരിശീലനകേന്ദ്രങ്ങളും പാക്കിസ്ഥാന്‍ സ്വന്തമാക്കി.


സ്വാതന്ത്ര്യം ലഭിച്ചതോടെ സേനയുടെ വളര്‍ച്ചയും ദ്രുതഗതിയിലായി. നിശ്ചിത പരിധിയില്‍ പ്രാദേശിക സുരക്ഷിതത്വം എന്ന ലക്ഷ്യത്തില്‍ മാത്രം നിലകൊണ്ടിരുന്ന സേനയിലേയ്ക്ക് സമുദ്രാന്തര സുരക്ഷിതത്വത്തിന്‍റെ ചുമതലകൾ കൂടി വന്നു ചേര്‍ന്നു. ഇന്ത്യൻ സമുദ്രതിരങ്ങളുടെയും അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ചിതറിക്കിടക്കുന്ന അനേകം ഇന്ത്യൻ ദ്വീപുകളുടെ പ്രതിരോധം, സമുദ്രാതിർത്തിയിലൂടെ സഞ്ചരിക്കുന്ന ചരക്കുകപ്പലുകൾക്കു വേണ്ട സഹായമെത്തിക്കൽ, സുരക്ഷിതമായ കപ്പൽ ഗതാഗതത്തിനായുള്ള കപ്പൽച്ചാലുകളുടെ ചാർട്ടുണ്ടാക്കൽ, ചാലുകൾ തെറ്റുന്ന കപ്പലുകളെ രക്ഷപ്പെടുത്തല്‍, മത്സ്യബന്ധന ബോട്ടുകളുടെയും കപ്പലുകളുടെയും സുരക്ഷിതത്വം തുടങ്ങിയ ചുമതലകൾ ഇന്ത്യൻ നേവി ഇന്ന്.


ഡിസംബർ 3     ധ്യാൻ ചന്ദ്  ചരമ ദിനം

ഇന്ത്യയ്ക്ക്‌ തുടർച്ചയായി മൂന്നുതവണ ഒളിമ്പിക്സിൽ ഹോക്കി സ്വർണ്ണമെഡൽ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാൻ ചന്ദ്. 1905 ഓഗസ്റ്റ് 29-ന്‌ അലഹാബാദിൽ ജനിച്ചു. 1928-ലായിരുന്നു ധ്യാൻ ചന്ദ് ആദ്യമായി ഒളിമ്പിക്സിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയത്‌. ഹോക്കി കളിയിലെ ഒരു മാന്ത്രികനായാണ് ഹോക്കി പ്രേമികൾ അദ്ദേഹത്തെ കണക്കാക്കിയത്‌.
ധ്യാൻ ചന്ദ് യുഗം ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1936-ലെ ഒളിമ്പിക്സിൽ ജർമ്മനിയെ ഇന്ത്യ തോല്പിച്ചപ്പോൾ, ഹിറ്റ്ലർ നൽകിയ ഒരു അത്താഴവിരുന്നിൽ ധ്യാൻചന്ദ് സംബന്ധിച്ചു. ഇന്ത്യൻ കരസേനയിൽ ലാൻസ് കോർപ്പറൽ ആയിരുന്ന ധ്യാൻചന്ദിനു ഹിറ്റ്ലർ, ജർമ്മനിയിൽ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജർമ്മൻ ആർമിയിൽ കേണൽ പദവി വാഗ്ദാനം ചെയ്തു. എന്നാൽ ധ്യാൻ ചന്ദ് അത്‌ നിരസിച്ചു. ഇന്ത്യൻ സർക്കാർ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജർ പദവി നൽകുകയും 1956ൽ പത്മഭൂഷൺ നൽകി ആദരിക്കുകയും ചെയ്തു.







Monday, November 23, 2015

മികച്ച പ്രതിഭ

മികച്ച  പ്രതിഭ 


 സംസ്ഥാന തലത്തിൽ പങ്കെടുക്കുന്നതിനു  യോഗ്യത നേടിക്കൊണ്ട്  ആറാം തരാം  വിദ്യാർഥിയായ   മഞ്ജുനാഥ്   സ്കൂളിനു തന്നെ  അഭിമാനമായി 
 ശാസ്ത്ര  -ഗണിത -സാമൂഹ്യശാസ്ത്ര -  ഐ ടി  മേളകളിൽ  നമ്മൂടെ  കുട്ടികൾ  മികച്ച നിലവാരം പുലർത്തി .30 ലധികം  കുട്ടികൾ വിവിധ  മേളകളിൽ പങ്കെടുത്തു. സബ്ബ്  ജില്ല  കായിക  മേളയിൽ  കുട്ടികൾ ഗംഭീര  പ്രകടനമാണ്  കാഴ്ച വെച്ചത് . കൂടാതെ  കലാമേളയിൽ  പങ്കെടുത്ത്   സാന്നിധ്യം  അറിയിക്കുകയും  ദേശഭക്തി ഗാന  മത്സരത്തിൽ   രണ്ടാം  സ്ഥാനവും  മോണോ ആക്ടിൽ  ഒന്നാം സ്ഥാനവും  നേടി.

നവംബര്‍ 14- ശിശുദിനം

ഇന്ന് ശിശുദിനം. 


പ്രകാശം തുളുമ്പുന്ന മിഴികളും പുഞ്ചിരി ചിതറുന്ന ചുണ്ടുകളുമായി മാനവികതയുടെ വിശാലതയിലേക്ക് തുടിച്ചുയരുന്ന കുട്ടികളെ ലക്ഷ്യംവച്ച് ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ട ദിനം. പക്ഷേ, അമ്മമാരുടെ നെഞ്ച് കലങ്ങുന്ന ക്രൂരതകളുടെ വാര്‍ത്തകള്‍ മുഖരിതമായ ഒരന്തരീക്ഷത്തിലാണ് ഇത്തവണ നെഹ്റുവിന്റെ സ്മരണ പുതുക്കുന്നത്. കുട്ടികളോടുള്ള സ്നേഹവാത്സല്യങ്ങളുടെ ആധിക്യംകൊണ്ട് മരിക്കുന്നതിനമുമ്പേ നെഹ്റുവിന്റെ ജന്മദിനം ശിശുദിനമായി ആചരിക്കാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിക്ക് രാജ്യത്തിന്റെ ഭദ്രത കുട്ടികളുടെ കൈകളിലാണെന്ന തിരിച്ചറിവുണ്ടായിരുന്നു.
അതുകൊണ്ടുതന്നെ അവരുടെ ചാച്ചാജിയായി മാറാന്‍കഴിഞ്ഞു. പുള്ളിക്കുത്തുകള്‍ പതിഞ്ഞ ഗ്രാമങ്ങളിലും വിയര്‍ത്ത് പണിയെടുക്കുന്ന തൊഴിലാളികള്‍ക്കിടയിലും ഇന്ത്യയെ കണ്ടെത്താനുള്ള കരുത്ത് കുട്ടികള്‍ക്കുണ്ടാകണമെന്ന് നമ്മുടെ പൂര്‍വികര്‍ ആഗ്രഹിച്ചിരുന്നു. അനുനിമിഷം വികസിക്കുന്ന അറിവിന്റെ ലോകത്തേക്ക് കുട്ടികള്‍ക്ക് നീന്തിത്തുടിക്കാനാകണം. കാറ്റില്‍ കെടാത്ത കൈത്തിരിയുമായി യുക്തിബോധത്തിന്റെയും ശാസ്ത്രീയചിന്തയുടെയും മലകള്‍ ചവിട്ടിക്കയറാന്‍ സാധിക്കണം. തമസ്സിലേക്കല്ല ജ്യോതിസ്സിലേക്കാണ് നമുക്കെല്ലാം പ്രയാണം തുടരാനുള്ളത്. ടെക്നോളജി ഗ്രാഫിക്സിലെ ഉയര്‍ച്ചയിലല്ല മണ്ണിന്‍വിശുദ്ധിയുടെയും മാനവീയതയുടെയും തിരിച്ചറിവിലാണ് വളരുന്ന തലമുറയുടെ നിലവാരം അളന്നെടുക്കേണ്ടത്.

Monday, July 27, 2015

പ്രായത്തെ തോൽപിച്ച പ്രതിഭ; പ്രചോദനമേകിയ വാക്കുകൾ

ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം (83) അന്തരിച്ചു. ഷില്ലോങ് ഐഐഎമ്മിൽ പ്രബന്ധം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീണ അദേഹത്തെ ഷില്ലോങ്ങിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദേഹത്തിന്റെ ജീവൻ വെന്റിലേറ്ററിന്റെ സഹായത്തോടെ നിലനിർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. 6.50 ഓടെയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്. 

പ്രഗൽഭനായ മിസൈൽ സാങ്കേതികവിദ്യാ വിദഗ്ധനും എഞ്ചിനീയറുമായിരുന്ന അബ്ദുൽ കലാം ജനകീയരായ ഇന്ത്യൻ രാഷ്ട്രപതിമാരിൽ അഗ്രഗണ്യനായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാളായിരിക്കുമ്പോഴും ജനങ്ങളുടെ ഹൃദയം തൊടാൻ കഴിഞ്ഞ ജനകീയ നേതാവു കൂടിയായിരുന്നു അദേഹം. 2002 മുതൽ 2007 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന അദേഹം ജനകീയമായ പ്രവർത്തന രീതി കൊണ്ടും സ്വതസിദ്ധമായ എളിമകൊണ്ടും ജനങ്ങളുടെ സ്വന്തം രാഷ്ട്രപതിയായി മാറി. ഇന്ത്യയുടെ 11-മത് രാഷ്ട്രപതിയായിരുന്നു. രാജ്യം ഭാരതരത്ന പുരസ്കാരവും പത്മഭൂഷൺ പുരസ്കാരവും നൽകി ആദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

അബൂൽ പക്കീർ ജൈനുലാബ്ദീൻ അബ്ദുൾ കലാം എന്ന എ.പി.ജെ. അബ്ദുൽ കലാം 1931 ൽ തമിഴ്നാട്ടിലെ രാമേശ്വരത്താണ് ഭൂജാതനായത്. മിസൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് ഭാരതത്തിന്റെ മിസൈൽ മനുഷ്യൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റേയും, ലോഞ്ചിംഗ് വെഹിക്കിളിന്റേയും അടിസ്ഥാനമായ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ നിസ്തുലമാണ്. പൊഖ്റാൻ ആണവ പരീക്ഷണത്തിനു പിന്നിലും സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാനമായ പങ്കു വഹിച്ചിട്ടുണ്ട്.

Wednesday, July 22, 2015

ചാന്ദ്ര ദിനം :   ജൂലൈ 21   ചാന്ദ്രദിനത്തോടനുബന്ധിച്ച്   സ്കൂൾ  അസ്സംബ്ലിയിൽ  ഹെഡ് മാസ്റ്റർ   സംസാരിക്കുകയും  ഓരോ ക്ലാസ്സിലെ  പ്രതിനിധികളും  ചാന്ദ്ര ദിനത്തെക്കുറിച്ചുള്ള  തങ്ങളുടെ  അറിവുകൾ  മറ്റു കുട്ടികളുമായി പങ്കു വെച്ചു .തുടർന്ന്  പോസ്റ്റർ പ്രദർശനവും  നടന്നു. വിവര സങ്കേതിക  വിദ്യ ഉപയോഗിച്ചു  കൊളാഷ് , പ്രസന്റേഷൻ  ഇവ  സ്കൂൾ ഐ ടി  ക്ലബ്ബിന്റെ  നേതൃത്വത്തിൽ  നടന്നു.




ചാന്ദ്രദിനവുമായി ബന്ധപ്പെട്ട്  കുട്ടികളുടെ  പ്രവർത്തനങ്ങൾ



Monday, July 20, 2015

ജൂലൈ 21- ചാന്ദ്ര ദിനം 

 1969  ജൂലൈ മാസം 21 ചരിത്രം കുറിച്ച ദിവസമായിരുന്നു ."മനുഷ്യൻ ആദ്യമായി  അമ്പിളിയമ്മാവനെ  തൊട്ടു ".അന്ന് രാവിലെ  ഇന്ത്യൻ സമയം  1.48 നായിരുന്നു  നീൽ ആംസ് ട്രോങ്   ആദ്യമായി  ചന്ദ്രനിൽ  കാലു കുത്തിയത് .സഹയാത്രികനായ  എഡ്വിൻ ആൽഡ്രിൻ  പിന്നീടിറങ്ങി .
                മനുഷ്യന്റെ  ആദ്യ  ചന്ദ്രയാത്ര  ശാസ്ത്ര ചരിത്രത്തിലെ  നാഴികക്കല്ലായി മാറി.ഇന്നും  അദ്ഭുതം   വിട്ടു മാറാത്ത  ആദ്യ  ചന്ദ്രയാത്രയുടെ  ഓർമയ്ക്കായി  ജൂലൈ 21 ചാന്ദ്രദിനമായി  ആഘോഷിക്കുന്നു.

Thursday, July 9, 2015

ജൂലൈ 11  ലോകജനസംഖ്യാദിനം 

ജൂലൈ 11 ആണ് ലോക ജനസംഖ്യാ ദിനമായി ആചരിക്കുന്നത്.1987 ജൂലൈ 11 ആണ് ലോക ജനസംഖ്യ 500 കോടിയിലെത്തിയത്. അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ ഇരട്ടിച്ച് 1100 കോടിയിലെത്തുമെന്നാണ് ജനസംഖ്യാ വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളി ലൊന്ന് 2015-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്. ഈ ലക്ഷ്യം സാധ്യമാകണമെങ്കിൽ ജനസംഖ്യയുടെ സ്ഫോടനാത്മകമായ വളർച്ച തടഞ്ഞേ മതിയാകൂ.        ദാരിദ്ര്യത്തിന് ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്ക്ക് ആനുപാതികമായി ദാരിദ്ര്യവും വർദ്ധിക്കുന്നു എന്നതാണ് പോയ നൂറ്റാണ്ടു കൾ ലോകത്തിനു നൽകിയ പാഠം. ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാ മെന്ന തിരിച്ചറിവിന്റെ ഓർമ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.


ജൂലൈ  5  വൈക്കം മുഹമ്മദ്‌ ബഷീർ  അനുസ്മരണം






Tuesday, June 30, 2015

ഡോക്ടേഴ്സ് ദിനം

ജൂണ്‍ 25 :ലോക നാവിക ദിനം

ജൂണ്‍ 25 :ലോക നാവിക ദിനം 

 

ജൂണ്‍ 25 :അന്താരാഷ്‌ട്ര മയക്കുമരുന്നു ദിനം

      

  ജൂണ്‍ 25 :അന്താരാഷ്‌ട്ര മയക്കുമരുന്നു ദിനം

 

ലോകമെമ്പാടും  പകർച്ചവ്യാധി പോലെ  പടർന്നുകൊണ്ടിരിക്കുന്ന  മയക്കുമരുന്നുകൾക്കെതിരെ  വിദ്യാലയങ്ങളിലും  നാട്ടിലും  അവബോധം നല്കുക എന്നതാണ്  ഈ ദിനത്തിന്റെ പ്രാധാന്യം


Sunday, June 28, 2015

ജൂണ്‍ 23

ജൂണ്‍ 23 : ഐക്യരാഷ്ട്ര സഭയുടെ  പൊതുജന സേവന ദിനം 

   പൊതുജന സേവനത്തിന്റെ പ്രസക്തി  ഓർമ്മിപ്പിക്കാനും  സേവന മേഖലകളിലേക്ക്  കൂടുതൽ പേരെ ആകർഷിക്കാനും  ആയാണ്  ഐക്യരാഷ്ട്രസഭ  ഈ ദിനാചരണം നടത്തുന്നത് 

ജൂണ്‍ 21-ലോക സംഗീത ദിനം

ജൂണ്‍ 21-ലോക സംഗീത ദിനം 


സമാധാനത്തിന്റെയും നന്മയുടെയും സന്ദേശം സംഗീതത്തിലൂടെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ വീണ്ടും ഒരു സംഗീതദിനം എത്തി. നല്ലതിനെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ മടിക്കാത്ത ഭാരതം വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റു വാങ്ങിയ സംസ്‌കാരങ്ങളില്‍ ഒന്നാണ് ലോക സംഗീത ദിനം.
1982ല്‍ ഫ്രാന്‍സാണ് ആദ്യമായി ജൂണ്‍ 21 സംഗീതത്തിന്റെ ദിവസമായി ആഘോഷിക്കാന്‍ തുടങ്ങിയത്. വൈകാതെ മറ്റു രാജ്യങ്ങളും ആ ദിനം ഏറ്റെടുത്തു. ഇന്ന് ഇന്ത്യ അടക്കമുള്ള 32ല്‍ അധികം രാജ്യങ്ങള്‍ ജൂണ്‍ 21 സംഗീതദിനമായി ആചരിക്കുന്നു.
സംഗീതജ്ഞര്‍ പൊതുസ്ഥലങ്ങളില്‍ ഒത്തുചേര്‍ന്ന് വിവിധ തരം സംഗീത പരിപാടികള്‍ ശ്രോതാക്കള്‍ക്കായി സൗജന്യമായി നടത്തിയാണ് ലോക സംഗീതദിനം ആഘോഷിക്കുന്നത്.


ജപകോടി ഗുണം ധ്യാനം,ധ്യാന കോടി ഗുണോ ലയ

ലയകോടി ഗുണം ഗാനം ,ഗാനാത്പരതരം നഹി.

നിർമ്മലമായ മനസുകൊണ്ട് ,കോടി പ്രാവശ്യം ജപിക്കുന്നതിന് തുല്യമാണ് ഒരു തവണ ധ്യാന നിമഗ്നമാകുന്നത്, കോടീപ്രാവശ്യം ധ്യാനിക്കുന്നതിനേക്കാൾ തുല്യമാണ് ഒരു തവണ ലയം പ്രാപിക്കുന്നത്.കോടി പ്രാവശ്യം  ലയം പ്രാപിക്കുന്നതിന് തുല്യമാണ് ഒരു തവണ ഗാനം ആലപിക്കുന്നത് (അല്ലെങ്കിൽ ഗാനത്തിൽ മുഴുകി ഇരിക്കുന്നത്) അതിനാൽ ഗാനത്തെക്കാൾ ശ്രേഷ്ടമായത് മറ്റൊന്നില്ല. മോക്ഷപ്രാപ്തിക്ക് സാധാരണക്കാർക്ക് ,എറ്റവും ലളിതമായ മാർഗ്ഗവും സംഗീതമാണ്.

ഭാഷ കൊണ്ടല്ലാ ഹൃദയം കൊണ്ട് ആസ്വദിക്കപ്പെടേണ്ടതാണ് സംഗീതം. അത് മനസ്സിനെ ആനന്ദത്തിലേക്ക് നയിക്കും
സംഗീതദിനം വന്ന വഴി
1979-ൽ അമേരിക്കൻ സംഗീജ്ഞനായ ജോയൽ കോയനാണ് ആദ്യമായി സംഗീത ദിനം എന്ന ആശയം കൊണ്ട് വന്നത്.ഈ ദിനത്തിൽ ആർക്കും എവിടേയും ആടിപ്പാടാം എന്നും അദ്ദേഹം പ്രസ്താവിച്ചു.ജോയൽ കോയലിന്റെ ഈ ആശയം അമേരിക്കയിൽ യാഥാർത്ഥ്യമായില്ല. എന്നാൽ ആറുവർഷങ്ങൾക്ക് ശേഷം ഫ്രാൻസിൽ ഈ ആശയം നടപ്പിലായി .അങ്ങനെ 1982 മുതൽ            ‘ഫെത് ദല മ്യൂസിക്ക്‘ (fete da la musique) എന്നറിയപ്പെടുന്ന ലോക സംഗീത ദിനം ആചരിച്ചു തുടങ്ങി. ഇന്ന് ലോകത്ത് നൂറിലേറെ രാജ്യങ്ങൾ അവരുടേതായ രീതികളിൽ സംഗീത ദിനം ആഘോഷിക്കുന്നൂ..

                                                                                                         തനത് സംഗീതം
“ഇലത്താളം,ധിമില,മദ്ദളം ഇടയ്ക്കയും ചേർന്നുപാട്
കൊമ്പു കുറുകുഴൽ അൻപിനലകടൽ ഓം കാര പൊരുൾ പാട്
നിളയിൽ പൊന്നലകൾ പാട്,മുടിയഴിഞ്ഞും കാറ്റിലാടും
മുളം കാടുകൾ പാട്.... ഉണ്ണിക്കിടാങ്ങൾ പാട്.”
ബഹുമാന്യനായ ശ്രീ ഓ.എൻ.വി. കുറുപ്പ് എഴുതിയ ഈ കവിത വർഷങ്ങൾക്ക് മുൻപ് ഡൽഹി ആകശവാണി നിലയത്തിൽ സംഗീതം ചെയ്ത് 30 ഗായികാ,ഗായകന്മാരെ കൊണ്ട് ഞാൻ അവതരിപ്പിച്ചതു ഒരു കുളിരോടെ ഓർക്കുന്നു.അതു എയെറിൽ വന്നതു ഒരു ജൂൺ ഇരുപത്തി ഒന്നിനാണ്..കേരളമേ സ്വസ്തി.

വഞ്ചിപ്പാട്ട്,കൊയ്ത്പാട്ട്,മാപ്പിളപ്പാട്ട്,പുള്ളുവൻപാട്ട്,വടക്കൻ പാട്ട്,വേലൻ പാട്ട്, നന്തുണിപ്പാട്ട്,കളമെഴുത്ത് പാട്ട്, തെയ്യം,തിറ,പടയണി, കോൽക്കളി, കുംഭക്കളി, കുമ്മാട്ടിക്കളി, തുടങ്ങി ഒട്ടേറെ നൃത്ത ഗാന ശാഖകളുടെ നിറത്തിങ്കളാണ് നമ്മുടെ കൊച്ച് കേരളം. അവ    കേരളത്തിന്റെ നാടോടിസംഗീതസംസ്കാരത്തെ മികവുറ്റതാക്കുന്നു.വരികളിലെ താളം കൊണ്ടും,ഇമ്പമാർന്ന ആലാപന ശൈലികൊണ്ടും ഇവയെല്ലം തന്നെ മലയാളികൾക്കും, വിദേശികൾക്കും എറെ പ്രീയപ്പെട്ടതുമാണ്.ഓട്ടം തുള്ളൽ, തിരുവാതിര, ഒപ്പന, മോഹിനിയാട്ടം, കഥകളി, സോപാന സംഗീതം തുടങ്ങി ഒട്ടേറെ സംഭാവനകൾ സംഗീത ലോകത്തിന് നമ്മുടെ പൂർവ്വികർ നൽകിയിട്ടുണ്ട്.മാറല പിടിച്ച് കിടന്നിരുന്ന അത്തരം സംഗീതത്തിന് ഇപ്പോൾ പുതു വെളിച്ചം കാട്ടിക്കൊണ്ട് വീണ്ടും പിറവി എടുക്കുന്നത് ഒരു ഉൾക്കുളിരോടെ തന്നെ നമ്മൾ നോക്കി കാണുന്നു.


ബിഹു
ആസാമിലെ ഉത്സവമാണ് ബിഹു.പുതു വത്സര ദിനമായി ആഘോഷിക്കുന്ന ബിഹു കൃഷിക്ക് തുടക്കമിടുന്ന അവസരത്തിൽ അവശ്യമായി തീർന്നിരിക്കുന്നു.ബിഹുവിനോടനുബന്ധിച്ച് പാടുന്ന നാടോടിപാട്ടുകൾ ഭൂമി ദേവിയെ ഉണർത്തുമെന്നും,അതു വഴി നല്ല വിളകൾ കിട്ടുമെന്നും ആസാമിലെ കർഷകർ വിശ്വസിക്കുന്നു.ധോൽ (ഡോൽക്കി,ഡോലക്ക്)എന്ന സംഗീത ഉപകരണമാണ് ഇതിനു ഉപയോഗിക്കുന്നത്.

                                                                                                                           ബങ്കറ
പഞ്ചാബിലെ പരമ്പരാഗതമായ നൃത്തമാണ് ബങ്കറ. ആദ്യകാലത്ത് കൊയ്ത്തിനു വേണ്ടി ഉപയോഗിച്ചിരുന്ന ഈ നൃത്തരൂപം പിന്നെ വിവാഹത്തിനും,പുതുവത്സരാഘോഷത്തിനും ഒഴിച്ച്കൂടാനാവാത്ത ഒന്നായി തീർന്നു.പോപ്പ് സംഗീതത്തിന്റെ വരവോടെ ബങ്കറ സംഗീതം ഇൻഡ്യക്ക് വെളിയിലും വ്യാപിച്ചു.RAW യുടെ റെസ്സലിംഗ് വേദിയിൽ ഗ്രേറ്റ് ഖാലി വരുമ്പോൾ പശ്ചാത്തലമായി ഇത് ഇടുമ്പോൾ കാണികൾ ഹർഷാരവത്തോടെ എണീറ്റ് നൃത്തചെയ്യുന്നത് കാണാം.മാഹിയ,ധോല എന്നിവയും പഞ്ചാബിലെ പേരു കേട്ട നാടോടി ഗീതങ്ങളാണ്.


ദാണ്ടിയ
ഗുജറാത്തിലെ,നൃത്തവും ഗാനവും ചേർന്ന നാടോടി സംഗീത രൂപമാണ് ദാണ്ടിയ.പോപ്പ് സംഗീതത്തിലൂടെ ലോക പ്രശസ്തമായ ഈ നൃത്തം  നവരാത്രികാലത്താണ്കൂടുതലായും അവതരിപ്പിക്കുന്നത്.ഗർബ ഗുജറത്തിൽ നിലനിൽക്കുന്ന മറ്റൊരു നാടോടി കലാ രൂപമാണ്.


ലാവണി
മഹാരാഷ്ട്രയിലെ ജനപ്രീയ നൃത്ത സംഗീതരൂപമാണു ലാവണി.പരമ്പരാഗതമായി സ്ത്രീകളാണ് ലാവണി അവതരിപ്പിക്കുന്നത് ദ്രുതതാളത്തിൽ പാട്ടും പാടി ചുവടുവച്ച് ലാവണി അവതരിപ്പിക്കുമ്പോൾ കാഴ്ചക്കാരും അറിയാതെ അതിന്റെ ഭാഗഭാക്കുകളാകുന്നു....


കർണ്ണാടക സംഗീതം,ഹിന്ദുസ്ഥാനി സംഗീതം
ദേശ,ഭാഷ,ജാതി,മത ഭേതങ്ങൾക്കതീതമായി നിലകൊള്ളുന്ന രണ്ട് സംഗീത ശാഖകളാണ് കർണ്ണാടക സംഗീതവും,ഹിന്ദുസ്ഥാനി സംഗീതവും ഇവ.ലോകത്തിന്റെ നെറുകയിൽ സംഗീതത്തിന്റെ മന്ത്രസ്ഥായിയായി നിലകൊള്ളുന്നു. 

സംഗീതം വരമാണ് നന്മയെ തലോലിച്ചുറങ്ങാൻ നമുക്കായി ഈശ്വരൻ തന്ന വരം.. ഈ ദിനത്തിൽ നമുക്ക് സംഗീതത്തെ വാരിപ്പുണരാം. ഉഷസ്സിൽ ഭൂപാളമായും, നിശയിൽ നീലാംബരിയായും...........

ജൂണ്‍ 20

ജൂണ്‍  20 :  അഭയാർഥി  ദിനം 

                                        വീടും നാടും  നഷ്ടപ്പെട്ടു തല ചായ്ക്കാൻ  ഇടമില്ലത്തവരെയാണ്
അഭയാർഥി കൾ   എന്ന് വിളിക്കുന്നത് .എല്ലാ വർഷവും   ജൂണ്‍ 20  അഭയാർഥികളോട്   അനുഭാവം പ്രകടിപ്പിക്കാനുള്ള ദിവസമായി ആചരിക്കുന്നു.


കഴിഞ്ഞ നവംബറിലാണ് ലോകത്തെയാകെ അമ്പരപ്പിച്ച ഒരു പ്രഖ്യാപനം മാല്‍ഡിവസ് പ്രസിഡന്റ് മൊഹമ്മദ് നഷാദ് നടത്തിയത്. ആഗോളതാപനത്തിന്റെ ഫലമായി മാല്‍ഡിവസ് ദ്വീപുകള്‍ സമുദ്രത്തില്‍ മുങ്ങിത്തുടങ്ങിയതിനാല്‍, രാജ്യത്തെ മൂന്നുലക്ഷം ജനങ്ങള്‍ക്കായി പുതിയ സ്ഥലം കണ്ടെത്താന്‍ പോകുന്നു എന്നായിരുന്നു ആ പ്രഖ്യാപനം. ലോകചരിത്രത്തില്‍ ആദ്യമായാകാം ഇത്തരമൊരു പ്രഖ്യാപനം എന്നതുകൊണ്ട് മാത്രമല്ല അത് അമ്പരപ്പ് സൃഷ്ടിച്ചത്. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഭാവിയില്‍ നേരിടേണ്ടിവരുമെന്ന് ഭയപ്പെട്ട കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ സംഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മാല്‍ഡിവസിന്റെ പ്രഖ്യാപനം. 

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1200 ദ്വീപുകളുടെ ശൃംഗലയായ മാല്‍ഡിവസിലെ പല ദ്വീപുകളും ഇപ്പോള്‍ തന്നെ മനുഷ്യവാസയോഗ്യം അല്ലാതായിക്കഴിഞ്ഞു. ഉയരുന്ന കടല്‍നിരപ്പ് മാല്‍ഡിവസുകാരെ ജന്മദേശം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നു. മൂന്നുലക്ഷം പേര്‍ ഭൂമിയുടെ മറ്റൊരു ഭാഗത്തേക്ക് പറിച്ചുമാറ്റേണ്ട അവസ്ഥ. സ്വയം അഭയാര്‍ഥികളാകാന്‍ തയ്യാറെടുക്കുകയാണ് അവര്‍. മാല്‍ഡിവസ് നിവാസികള്‍ നേരിടുന്നത് ഒറ്റപ്പെട്ട പ്രശ്‌നമല്ല. ഉയരുന്ന സമുദ്രവിതാനം ഏതാണ്ട് 40 രാജ്യങ്ങളുടെ നിലനില്‍പ്പിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. അവയില്‍ മിക്കവയും മാല്‍ഡിവസ് പോലുള്ള ചെറുദ്വീപ് രാഷ്ട്രങ്ങളാണ്. ശാന്തസമുദ്രത്തിലും മറ്റും പല ചെറുദ്വീപുകളും വളരെ വേഗം ഉപ്പുവെള്ളം കയറി വാസയോഗ്യമല്ലാതായി മാറുകയാണ്. ബംഗ്ലാദേശ് പോലുള്ള രാജ്യങ്ങളുടെ തീരപ്രദേശം ആളുകള്‍ ഇപ്പോള്‍ തന്നെ ഉപേക്ഷിച്ച് തുടങ്ങിയിരിക്കുന്നു. പുതിയൊരു അഭയാര്‍ഥി പ്രവാഹം ആരംഭിച്ചിരിക്കുകയാണ്; കാലാവസ്ഥാമാറ്റം സൃഷ്ടിക്കുന്ന അഭയാര്‍ഥി പ്രവാഹം. 'ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍' അടുത്തയിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നത്, കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി 2050 ആകുമ്പോഴേക്കും 20 കോടി അഭയാര്‍ഥികള്‍ ഭൂമുഖത്ത് ഉണ്ടാകും എന്നാണ്. സമുദ്രനിരപ്പ് ഉയരും എന്നത് മാത്രമല്ല കാലാവസ്ഥാമാറ്റം വഴി സംഭവിക്കുക. വരള്‍ച്ച, വെള്ളപ്പൊക്കം, ക്ഷാമം ഒക്കെ അനന്തരഫലങ്ങളാണ്. ഇതുവരെയുണ്ടാകാത്ത തരത്തിലാകും ഇതുവഴി അഭയാര്‍ഥികള്‍ സൃഷ്ടിക്കപ്പെടുകയെന്ന്, കൊളംബിയ സര്‍വകലാശാലയ്ക്ക് കീഴിലെ 'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ എര്‍ത്ത് സയന്‍സ് ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക്' (ഇകഋടകച), 'കെയര്‍ ഇന്റര്‍നാഷണല്‍' എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ പഠനസര്‍വ്വെ മുന്നറിയിപ്പ് നല്‍കിയത് ഈ മാസം ആദ്യമാണ്. കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സമീപഭാവിയില്‍ തന്നെ രാഷ്ട്രീയ, സാമ്പത്തിക സംഘര്‍ഷങ്ങളുടെ അച്ചുതണ്ടാകാനും സാധ്യതയുണ്ടെന്ന് സര്‍വ്വെ തയ്യാറാക്കിയ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പരിസ്ഥിതി മാറ്റവും കുടിയേറ്റവും തമ്മില്‍ ബന്ധപ്പെടുത്തി ലോകത്താദ്യമായാണ് ഇത്തരമൊരു സര്‍വ്വെ നടക്കുന്നത്. പരിസ്ഥിതിവ്യൂഹങ്ങളെ ആശ്രയിച്ച് നിലനില്‍ക്കുന്ന സാമ്പത്തിക മേഖലകള്‍ തകര്‍ച്ച നേരിടും. ഉദാഹരണം കാലിമേയ്ക്കല്‍, മത്സ്യബന്ധനം, കൃഷി തുടങ്ങിയവ. ഇത്തരം തൊഴില്‍മേഖലകളില്‍ നിന്നാകും അഭയാര്‍ഥികളും കുടിയേറ്റക്കാരും ഏറെ സൃഷ്ടിക്കപ്പെടുക. ഉപ്പുവെള്ളം കയറിയും വെള്ളപ്പൊക്കവും മണ്ണൊലിപ്പും മൂലവും പ്രധാന നദീതട കാര്‍ഷിക മേഖലകള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകും. മെക്കോങ്, ഗംഗ, നൈല്‍ തുടങ്ങിയ പ്രമുഖ നദീതടങ്ങളെയെല്ലാം കാലാവസ്ഥാമാറ്റം ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒപ്പം പര്‍വതശിഖരങ്ങളിലെ മഞ്ഞുരുക്കവും ലക്ഷങ്ങളെ അഭയാര്‍ഥികളാക്കും.കാലാവസ്ഥാമാറ്റം മൂലം പറിച്ചു മാറ്റപ്പെടുന്നവരില്‍ ഏറെയും സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളായി മാറുന്ന സ്ഥിതിയാകും ഭാവിയില്‍ ഉണ്ടാവുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നിവലില്‍ 680 കോടി ജനങ്ങളാണ് ഭൂമുഖത്തുള്ളത്. 2050 ആകുമ്പോഴേക്കും ജനസംഖ്യ 900 കോടിയാകും. ജനസംഖ്യയിലെ വര്‍ധനയും കാലാവസ്ഥാമാറ്റം മൂലമുള്ള ദുരിതങ്ങളും കൂടിച്ചേരുമ്പോള്‍ പ്രശ്‌നം ഏറെ ഗുരുതരമാകും. 'യു.എന്‍. ഫ്രേംവര്‍ക്ക് കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്'എന്നറിയപ്പെടുന്ന സുപ്രധാന കാലാവസ്ഥാ സമ്മേളനം ഈ ഡിസംബറില്‍ നടക്കാന്‍ പോവുകയാണ്. കാലാവസ്ഥാമാറ്റം ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണായക തീരുമാനങ്ങള്‍ ആ സമ്മേളനത്തില്‍ ലോകരാഷ്ട്രങ്ങള്‍ കൈക്കൊള്ളുക വഴി മാത്രമേ, ഭാവിയിലെ അഭയാര്‍ഥിപ്രവാഹം തടയാന്‍ കഴിയൂ എന്നാണ് വിദഗ്ധരുടെ അഭിപ്രായം.-ജെ.എ

Friday, June 26, 2015

ആരണ്യകം

ആരണ്യകം 

സ്കൂൾ പരിസരത്തുള്ള ആരണ്യകഭൂമിയിൽ അധ്യാപകർ  സന്ദർശിക്കുകയും  ഒൻപതാം  ക്ലാസ്സ്  വിദ്യാർഥികൾ  ഫലവൃക്ഷതൈകളടക്കം   മരങ്ങൾ  നട്ടു പിടിപ്പിച്ചു .ആരണ്യകഭൂമിയ്ക്  ചുറ്റിലും ജൈവവേലി നിർമിക്കാൻ  തീരുമാനിച്ചു.

Thursday, June 25, 2015

ജൂണ്‍ 21 : ദേശീയ യോഗദിനം

യോഗ - മനസ്സിനും ശരീരത്തിനും


ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളില്‍ ഒന്നാണ് യോഗ. ആയുര്‍വേദം കഴിഞ്ഞാല്‍ ഭാരതം ലോകത്തിന് നല്‍കിയ സംഭാവനയാണിത്. മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊടു കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹര്‍ഷിയാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ്.യോഗ എന്ന വാക്കിന്റെ അര്‍ത്ഥം ചേര്‍ച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനിക കാലത്ത്, മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന മാനസിക പിരിമുറുക്കത്തിന്റെ പിരി അയയ്ക്കാന്‍ യോഗയ്ക്കുള്ള കഴിവ് അതുല്യമാണ്. ഈ പശ്ചാത്തലത്തില്‍, ആധുനിക ചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി ആ പുരാതന സമ്പ്രദായത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങള്‍ ഒരു വശത്തു നടക്കുമ്പോള്‍ തന്നെ, സര്‍വ്വ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയെന്ന നിലയില്‍ യോഗയെ ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങള്‍ വേറൊരു ഭാഗത്ത് ഊര്‍ജ്ജിതമാണ്.
ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂര്‍വ്വികരായ ഋഷിമാര്‍ ദീര്‍ഘകാലത്തെ ധ്യാനമനനാദികളാല്‍ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകള്‍ക്കു പകര്‍ന്നുകിട്ടിയ ഈ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാര്‍ജ്ജിച്ചതുമായ ഒരു ചികിത്സാമാര്‍ഗ്ഗമാണിത്.
പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആര്‍ക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗര്‍ഭാവസ്ഥയിലും സ്ത്രീകള്‍ യോഗാഭ്യാസം ചെയ്യാന്‍ പാടില്ല.


ജൂണ്‍ 21 ദേശീയ യോഗാദിനാചരണത്തോടനുബന്ധിച്ചു  യോഗാമാസ്റ്റർ  ശ്രീ  അനിൽകുമാർ "ആരോഗ്യ ജീവിതത്തിനു യോഗ" എന്ന വിഷയത്തിൽ  പ്രഭാഷണം നടത്തി.തുടർന്ന്  യോഗാഭ്യാസവും  മുൻ  വർഷങ്ങളിൽ യോഗ പരിശീലനം  കിട്ടിയ കുട്ടികളുടെ  യോഗ മുറകളുടെ  പ്രദർശനവും   ഉണ്ടായിരുന്നു.

വായനാദിനം

19നു  രാവിലെ  സ്കൂൾ അസ്സംബ്ലിയിൽ  പി എൻ  പണിക്കരെ അനുസ്മരിച്ചുകൊണ്ട്  സ്കൂൾ ഹെഡ് മാസ്റ്റർ   ഇന്നത്തെ സമൂഹത്തിനു വായനാദിനത്തിന്റെ  പ്രാധാന്യം എന്താണെന്ന്  ഓർമിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും  ലൈബ്രറി പുസ്തകങ്ങളും  വായനാക്കുറിപ്പ്  എഴുതാനുള്ള പുസ്തകങ്ങളും പേപ്പറും  വിതരണം ചെയ്തു.പോസ്റ്റർ പ്രദർശനവും  ഉണ്ടായിരുന്നു.

വായനാദിനം




                     ഒരു ജനസമൂഹം അതിന്റെ സാംസ്‌കാരികമായ വളര്‍ച്ച തുടങ്ങുന്നത് വായനയിലൂടെയാണ്. വായന താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നു മോണിറ്ററിലേക്കു വഴിമാറി ഇന്ന് ഐ പാഡിലും സ്മാര്‍ട്ട് ഫോണുകളിലും എത്തിനില്‍ക്കുകയാണ്. വയനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനായി കേരളാ സര്‍ക്കാര്‍ 1996 മുതല്‍ ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നു. മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തുകയും കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിസ്ഥാനമിടുകയും ചെയ്ത പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്.
1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയില്‍ ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെയും മകനായാണ് പുതുവായില്‍ നാരായണ പണിക്കര്‍ ജനിച്ചത്. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറി പുസ്തകങ്ങള്‍ ശേഖരിച്ച് ജന്മനാട്ടില്‍ ‘സനാതനധര്‍മം’ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചു. 1947ല്‍ ഗ്രന്ഥശാലാസംഘം രജിസ്റ്റര്‍ ചെയ്തു. 1949 ജൂലൈയില്‍ അതിന്റെ പേര് തിരുകൊച്ചി ഗ്രന്ഥശാലസംഘം എന്നാക്കി. 1958ല്‍ കേരള ഗ്രന്ഥശാലാസംഘം ഉണ്ടായി.
ഗ്രന്ഥശാല ഇല്ലാത്ത ഒരു ഗ്രാമവും കേരളത്തിലുണ്ടാവരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1970ല്‍ പാറശ്ശാല മുതല്‍ കാസര്‍കോഡ് വരെ പണിക്കരുടെ നേതൃത്വത്തില്‍ കാല്‍നടയായി നടത്തിയ സാംസ്‌കാരിക ജാഥ കേരള ചരിത്രത്തിലെ പ്രധാന ഏടുകളിലോന്നാണ്. ‘വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക’ എന്നായിരുന്നു ജാഥയുടെ മുദ്രാവാക്യം. 1995 ജൂണ്‍ 19ന് അദ്ദേഹം നിര്യാതനായി.

വായനോൽസവം



 
 

വായനോൽസവം - 

വിദ്യാരംഗം കലാസാഹിത്യവേദി , വിവിധ ക്ലബ്ബുകൾ  ഇവയുടെ ഉദ്ഘാടനം 18- 06-2015 വ്യാഴാഴ്ച  3 മണിക്ക്  പ്രശസ്ത  കവിയും അധ്യാപകനുമായ ശ്രീ  സി  എം വിനയചന്ദ്രൻ മാസ്റ്റർ  നിർവഹിച്ചു .പി ടി എ പ്രസിഡണ്ട്‌  നാരായണൻ  അധ്യക്ഷത വഹിച്ച  ചടങ്ങിനു  സ്കൂൾ ഹെഡ് മാസ്റ്റർ  സ്വാഗതവും  എസ് .എം . സി   ചെയർമാൻ  ശ്രീ രാജൻ , തുളസി ടീച്ചർ , രാജശ്രീ ടീച്ചർ  എന്നിവർ  ആശംസയും  നേർന്നു

വിജയോൽസവം

വിജയോൽസവം : ജൂണ്‍ 18 2015 ലെ എസ് എസ് എല് സി പരീക്ഷയിൽ 100 % വിജയം  കൈവരിച്ചിരിക്കുന്നു.തുടർച്ചയായി   എട്ടാം വർഷവും  നൂറു മേനി  എന്നതിന് പുറമേ  അഞ്ച് കുട്ടികൾ  മുഴുവൻ വിഷയങ്ങളിൽ എ പ്ലസ്‌  നേടി  സംസ്ഥാനത്തെ മികച്ച  മാതൃക സഹവാസ വിദ്യാലയമായി   ജി എം ആർ എസ് വെള്ളച്ചാൽ  മാറിയിരിക്കുന്നു .വിജയികളെ അനുമോദിക്കുന്ന ചടങ്ങ്  ജൂണ്‍ 18-നു സ്കൂളിൽ നടന്നു.ബഹു: ത്രിക്കരിപൂർ എം.എൽ  .എ  ശ്രീ  കുഞ്ഞിരാമൻ  അനുമോദനച്ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു .കുട്ടികൾക്ക്  ഉപഹാരങ്ങൾ  നല്കി അഭിനന്ദനം  അറിയിച്ചു.

ചങ്ങമ്പുഴ അനുസ്മരണം


ജൂണ്‍ 17  ചങ്ങമ്പുഴയുടെ  67-)മത്  ചരമടിനത്തോടനുബന്ധിച്ച്  ക്ലാസ്സിൽ  ചങ്ങമ്പുഴ കൃതികൾ പരിചയപ്പെടുത്തി .ചങ്ങമ്പുഴയുടെ  വരികളെഴുതിയ പോസ്റ്റർ പ്രദർശിപ്പിച്ചു .

ജൂണ്‍ 14 ലോക രക്തദാന ദിനം


ലോക രക്തദാന ദിനമാണ് ജൂണ്‍ 14.

"സ്വമേധയാ രക്തദാനത്തിനായി എല്ലാവരെയും സന്നദ്ധരാക്കുക" എന്നതാണ് ഈ ദിനാചരണത്തിന്‍റെ ലക്‍ഷ്യം. രക്തം അമൂല്യമാണ്. മനുഷ്യരക്തത്തിനു പകരമായി ഒന്നും ഇതുവരെ വൈദ്യശാസ്ത്രം കണ്ടെത്തിയിട്ടില്ല.

അതിനാല്‍ ഒരു രോഗിക്ക് രക്തം ആവശ്യമുണ്ടെങ്കില്‍ മറ്റൊരാളിന്‍റെ രക്തം മാത്രമേ ഉപയോഗിക്കുവാന്‍ സാധിക്കുകയുള്ളൂ. അതാണ് രക്തദാനത്തിന്‍റെ പ്രസക്തി.

മനുഷ്യ രക്തത്തിനു പകരമായി മറ്റൊന്നില്ല. അപകടങ്ങള്‍ നടക്കുമ്പോഴും ശസ്ത്രക്രിയാവേളയിലും പ്രസവസംബന്ധമായ രക്തസ്രാവമുണ്ടാകുമ്പോഴുമൊക്കെ, രക്തം കൂടിയേ തീരൂ. രക്താര്‍ബുദ ചികിത്സയിലും അവയവങ്ങള്‍ മാറ്റി വെക്കുമ്പോഴും രക്തസംബന്ധമായ അസുഖങ്ങള്‍ക്കും രക്തം ജീവന്‍രക്ഷാമാര്‍ഗമാകുന്നു

18 വയസ്സിനും 55 വയസ്സിനും ഇടയില്‍ പ്രായമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തദാനം ചെയ്യാവുന്നതാണ്. ജന്‍‌മദിനമോ വിവാഹവാര്‍ഷികദിനമോ പോലുള്ള വിശേഷ ദിനങ്ങളില്‍ ചെയ്യാവുന്ന ഏറ്റവും നല്ല പുണ്യകര്‍മ്മമാണിത്. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നു.

അപകടങ്ങളാലും രോഗങ്ങളാലും മരണാസന്നരായ രോഗികള്‍ക്ക് ആവശ്യാനുസരണം രക്തം കിട്ടുവാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്; പ്രത്യേകിച്ചും ചില അപൂര്‍വ രക്തഗ്രൂപ്പുകള്‍. പണം വാങ്ങി രക്തം വില്‍ക്കുന്ന നടപടി ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. അതിനാല്‍ സ്വമേധയാ ദാനം ചെയ്യുന്ന രക്തം മാത്രമേ ഇന്ന് രക്തബാങ്കുകളില്‍ സ്വീകരിക്കുകയുള്ളു.

പ്രായപൂര്‍ത്തിയായ ഒരാളിന്‍റെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. ആരോഗ്യമുള്ള ഏതൊരാള്‍ക്കും മൂന്നു മാസത്തിലൊരിക്കല്‍ രക്തം ദാനം ചെയ്യാവുന്നതാണ്. സാധാരണ 350 മില്ലി ലിറ്റര്‍ രക്തമാണ് ശേഖരിക്കുന്നത്. രക്തം ദാനം ചെയ്താല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത്രയും രക്തം പുതുതായി ശരീരം ഉല്‍പ്പാദിപ്പിക്കും.

അതിനാല്‍ രക്തദാനം തികച്ചും സുരക്ഷിതമായ ഒരു പ്രവൃത്തിയാണ്. മലേറിയ, എച്ച്.ഐ.വി., മഞ്ഞപ്പിത്തം, സിഫിലിസ്, എന്നീ രോഗങ്ങളില്ല എന്ന് പരിശോധനയിലൂടെ ഉറപ്പുവരുത്തിയ ശേഷമേ രക്തബാങ്കുകളിലൂടെ രക്തം നല്‍കുകയുള്ളു.